ചട്ടലംഘനം; ഫെഡറൽ ബാങ്കിനും കരൂർ വൈശ്യ ബാങ്കിനും ആർബിഐ പിഴ ചുമത്തി

- Advertisement -spot_img

ദില്ലി > മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഫെഡറൽ ബാങ്ക് ലിമിറ്റഡിനും കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡിനും പിഴ ചുമത്തി. ഫെഡറൽ ബാങ്കിന് ₹27.30 ലക്ഷം പിഴയും കരൂർ വൈശ്യ ബാങ്കിന് ₹8.30 ലക്ഷം പിഴയുമാണ് ചുമത്തിയത്. ആർ‌ബി‌ഐയുടെ  പരിശോധനയിൽ അക്കൗണ്ട് മാനേജ്‌മെന്റിലും ക്രെഡിറ്റ് ഡെലിവറി സിസ്റ്റങ്ങളിലും ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

- Advertisement -

ഫെഡറൽ ബാങ്കിന് റിസർവ് ബാങ്ക് പിഴ ചുമത്തിയത് എന്തുകൊണ്ട്?

- Advertisement -

അടുത്തിടെ നടന്ന  പരിശോധനയിൽ, ഫെഡറൽ ബാങ്ക് യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറന്നതായി RBI കണ്ടെത്തി. ഇത്  RBI യുടെ നിർദ്ദേശങ്ങളുടെ ലംഘനമാണ്. ഇതേത്തുടർന്നാണ്, ഫെഡറൽ ബാങ്കിന് റിസർവ്വ് ബാങ്ക് ₹27.30 ലക്ഷം പിഴ ചുമത്തിയത്.

കരൂർ വൈശ്യ ബാങ്കിൻ്റെ പിഴയിലേയ്ക്ക് നയിച്ചത് എന്താണ്?

ക്രെഡിറ്റ് ഡെലിവറി സംബന്ധിച്ച ആർ‌ബി‌ഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് കരൂർ വൈശ്യ ബാങ്കിനെതിരെ  നടപടിയുണ്ടായത്.  ക്രെഡിറ്റ് മാനേജ്‌മെന്റ് നിയമങ്ങളുടെ ഈ ലംഘനം ₹8.30 ലക്ഷം പിഴയ്ക്ക് കാരണമായി.  സാമ്പത്തിക അച്ചടക്കത്തെയും റിസ്‌ക് മാനേജ്‌മെന്റിനെയും ബാധിക്കുന്നതാണ് ഇവരുടെ ചട്ടലംഘനം. ഇതാണ് ആർ‌ബി‌ഐയുടെ ഇടപെടലിന് കാരണമായത്.

ആർ‌ബി‌ഐയുടെ മുൻകാല നടപടികളുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഈ ബാങ്കുകൾക്കെതിരെ ആർ‌ബി‌ഐ നടപടിയെടുക്കുന്നത് ഇതാദ്യമല്ല. 2023 നവംബറിൽ, വാങ്ങുന്നയാളുടെ പേര് രേഖപ്പെടുത്താതെ ₹50,000-ഉം അതിൽ കൂടുതലുമുള്ള ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകി നോ യുവർ കസ്റ്റമർ (കെ‌വൈ‌സി) മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഫെഡറൽ ബാങ്കിന് ₹30 ലക്ഷം പിഴ ചുമത്തിയിരുന്നു. അതുപോലെ, 2023 മാർച്ചിൽ, ആർ‌ബി‌ഐയുടെ തട്ടിപ്പ് വർഗ്ഗീകരണ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിശ്ചിത സമയപരിധിക്കുള്ളിൽ ചില അക്കൗണ്ടുകൾ തട്ടിപ്പായി റിപ്പോർട്ട് ചെയ്യുന്നതിൽ വിഴ്ച്ച വരുത്തിയതിന് കരൂർ വൈശ്യ ബാങ്കിനും ₹30 ലക്ഷം പിഴ ചുമത്തിയിരുന്നു.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img