സമാധാന കരാറായില്ല, ധാരണയാകാതെ അലാസ്ക ഉച്ചകോടി; ചർച്ച നീണ്ടത് 3 മണിക്കൂർ; ട്രംപ്-പുടിൻ കൂടിക്കാഴ്ച വീണ്ടും റഷ്യയിൽ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

സമാധാന കരാറായില്ല, ധാരണയാകാതെ അലാസ്ക ഉച്ചകോടി; ചർച്ച നീണ്ടത് 3 മണിക്കൂർ; ട്രംപ്-പുടിൻ കൂടിക്കാഴ്ച വീണ്ടും റഷ്യയിൽ

August 16, 2025
si36nbqk trump putin presser

വാഷിംഗ്ടൺ> യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുക്രെയ്ൻ സഹോദര രാജ്യമെന്നാണ് പുടിന്റെ പ്രതികരണം. റഷ്യക്ക് പല ആശങ്കകളുണ്ടെന്നും പുടിൻ പറഞ്ഞു. സെലൻസ്കി സര്‍ക്കാരാണ് അതിലൊന്ന്. സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് പറഞ്ഞ പുടിൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ട്രംപിനെ പുടിൻ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതേ സമയം ധാരണയായ കാര്യങ്ങൾ ഏതൊക്കെയെന്ന് ട്രംപും പുടിനും വ്യക്തത നൽകിയിട്ടില്ല

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അലാസ്ക കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിൽ, 2022 ൽ ട്രംപ് പ്രസിഡന്റായിരുന്നെങ്കിൽ ഉക്രെയ്നിൽ സംഘർഷം ആരംഭിക്കുമായിരുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ ആത്മാർത്ഥമായി താൽപ്പര്യപ്പെടുന്നു എന്ന തൻ്റെ ദീർഘകാലമായുള്ള നിലപാട് പുടിൻ ആവർത്തിച്ചു, പക്ഷേ അത് സംഭവിക്കണമെങ്കിൽ, പ്രതിസന്ധിയുടെ എല്ലാ മൂലകാരണങ്ങളും ഇല്ലാതാക്കണം, ഉക്രെയ്നിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രംപിനോട് യോജിക്കുന്നുവെന്നും, എന്നാൽ അത് സംബന്ധിച്ച വിശദാംശങ്ങളൊന്നും നൽകാതെ, റഷ്യ അതിനായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് പറഞ്ഞതായി ട്രംപ് പറഞ്ഞു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss