തിരുവനന്തപുരം> ലൈഫ്മിഷൻ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ തുകയിൽ നിന്ന് 136 കോടി സർക്കാർ തിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിലാണ് തുക ട്രഷറിയിലേക്ക് മാറ്റിയത്. ഇത് സംബന്ധിച്ച രേഖകൾ പുറത്ത് വന്നിട്ടുണ്ട്. 682 കോടി രൂപയായിരുന്നു ബജറ്റ് വിഹിതം.
കടക്കെണിയിൽ മുങ്ങിത്താഴുകയാണ് കേരളം. പിടിച്ചു നിൽപിന് വേണ്ടി പാവങ്ങളുടെ കിടപ്പാടത്തിൽ പോലും കൈയ്യിടേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി എത്തിക്കഴിഞ്ഞു എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളെന്നാണ് വിമർശനം.
