ഉറ്റ സുഹൃത്തിന് എണ്ണയില്‍ വമ്പന്‍ ലോട്ടറി; ഇന്ത്യക്ക് വൻ നേട്ടം; കണ്ടെത്തിയ ശേഖരം സൗദിയുടെ റിസര്‍വിനേക്കാള്‍ ഇരട്ടി! - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ഉറ്റ സുഹൃത്തിന് എണ്ണയില്‍ വമ്പന്‍ ലോട്ടറി; ഇന്ത്യക്ക് വൻ നേട്ടം; കണ്ടെത്തിയ ശേഖരം സൗദിയുടെ റിസര്‍വിനേക്കാള്‍ ഇരട്ടി!

July 10, 2025
Crude Oil

Crude Oil> സുഹൃത്തിന് ഒരു നല്ലകാലം വരുന്നത് നമ്മുക്കും നേട്ടം തന്നെയാണ്. തന്റെ കാര്യം മാത്രം നോക്കുന്ന സുഹൃത്തുക്കളെ പറ്റി അല്ലാട്ടോ പറയുന്നത്. കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ഉറ്റസുഹൃത്തുക്കളെ പറ്റിയാണ്. റഷ്യയെ സംബന്ധിച്ച് അത്തരമൊരു സുഹൃത്താണ് ഇന്ന് ഇന്ത്യ. യുക്രൈന്‍ യുദ്ധത്തിനു ശേഷം ലോകം മുഴുവന്‍ ഒറ്റപ്പെടുത്തുകയും, ഉപരോധങ്ങള്‍ കൊണ്ടു മൂടുകയും ചെയ്തപ്പോള്‍ റഷ്യയ്ക്ക് ആശ്വാസം ഇന്ത്യ മാത്രമായിരുന്നു. ഇന്നും ഇന്ത്യയ്ക്ക് റഷ്യ കുറഞ്ഞ ചെലവില്‍ എണ്ണ നല്‍കുന്നു. അങ്ങനെയുള്ള റഷ്യയ്ക്ക് ഇപ്പോള്‍ എണ്ണയുടെ രൂപത്തില്‍ കൈവന്നിരിക്കുന്ന ജാക്ക്‌പോട്ട് ഇന്ത്യയ്ക്കും പ്രതീക്ഷ നല്‍കുന്നതാണ്.

സൗദിയുടെ ഇരട്ടിവരുന്ന റിസര്‍വ്

അന്റാര്‍ട്ടിക്കയിലെ വെഡല്‍ കടലിനടിയിലാണ് റഷ്യ വന്‍തോതില്‍ എണ്ണ റിസര്‍വ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ റിസര്‍വുകളുടെ ഇരട്ടി വരും നിലവില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്ന ഈ എണ്ണ ശേഖരം. ആഗോള ഊര്‍ജ്ജ മത്സരത്തില്‍ റഷ്യയ്ക്ക് മികച്ച നേട്ടമാകും ഈ കണ്ടെത്തല്‍. വിലയിരുത്തലുകള്‍ പ്രകാരം ഈ ഉപയോഗിക്കാത്ത എണ്ണ ശേഖരം ഏകദേശം 511 ബില്യണ്‍ ബാരല്‍ വരും. ലോകത്തെ ഏറ്റവും വലിയ അറിയപ്പെടുന്ന എണ്ണ ശേഖരത്തേക്കാള്‍ വലുതും, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി വടക്കന്‍ കടലില്‍ നിന്ന് വേര്‍തിരിച്ചെടുത്ത അസംസ്‌കൃത എണ്ണയുടെ പത്തിരട്ടിയോളം വലുതുമാണ് ഇത്.

റഷ്യയ്ക്ക് ലോട്ടറി

യുക്രൈന്‍ യുദ്ധത്തിനു ശേഷം റഷ്യയുടെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. നിലവില്‍ പ്രധാന വരുമാന മാര്‍ഗം എണ്ണ മാത്രമാണ്. പുതിയ കണ്ടെത്തല്‍ റഷ്യയുടെ ഊര്‍ജ്ജ ശക്തിയെ ഗണ്യമായി വര്‍ധിപ്പിക്കും. മോസ്‌കോയുടെ സമ്പദ്വ്യവസ്ഥയെയും, സൈനിക പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നതിന് കൂടുതല്‍ ഫണ്ട് സൃഷ്ടിക്കാന്‍ ഇതു സഹായിക്കും.

വിവാദങ്ങളും ഉയരുന്നു

അതേസമയം റഷ്യന്‍ ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍ വലിയ വിവാദങ്ങള്‍ക്കും തുടക്കമിട്ടുട്ടുണ്ട്. ചിലി, അര്‍ജന്റീന എന്നിവയുടെ പ്രദേശിക താല്‍പ്പര്യങ്ങള്‍ ഓവര്‍ലാപ്പ് ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം അവകാശപ്പെടുന്ന അന്റാര്‍ട്ടിക്കയുടെ ഒരു ഭാഗത്താണ് വെഡല്‍ കടല്‍ സ്ഥിതി ചെയ്യുന്നത്. 1959-ലെ അന്റാര്‍ട്ടിക്ക് ഉടമ്പടി പ്രകാരം ഈ പ്രദേശം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മേഖലയിലെ സൈനിക പ്രവര്‍ത്തനങ്ങളും, വിഭവ ചൂഷണവും ഈ സംരക്ഷണം തകര്‍ക്കും. സമാധാനപരവും, ശാസ്ത്രീയവുമായ ആവശ്യങ്ങള്‍ക്കായി ഭൂഖണ്ഡത്തെ സംരക്ഷിക്കുന്നതിനായി അമേരിക്കയും, യുകെയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അന്റാര്‍ട്ടിക്ക് ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കണ്ടെത്തലുമായി റഷ്യ എങ്ങനെ മുന്നോട്ടുപോകുമെന്നത് വലിത ആശങ്ക സൃഷ്ടിക്കുന്നു.

ചൈനയും ഒരു വെല്ലുവിളി

റഷ്യയുടെ തന്ത്രപരമായ പങ്കാളി എന്നറിയപ്പെടുന്ന ചൈനയും അടുത്തിടെ അന്റാര്‍ട്ടിക്കയില്‍ അഞ്ചാമത്തെ ഗവേഷണ കേന്ദ്രം തുറന്നിരുന്നു. റഷ്യന്‍ ശാസ്ത്രജ്ഞരുടെ ഈ പുതിയ കണ്ടെത്തല്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നു പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്നു. ഇതും ഒരു വെല്ലുവിളി തന്നെ.

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി

ഇന്ത്യയുടെ പ്രധാന അസംസ്‌കൃത എണ്ണ വിതരണക്കാരാണ് റഷ്യ. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 2025 ജൂണില്‍ കുതിച്ചെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2025 ജൂണില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലുകള്‍ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പ്രാഥമിക സ്രോതസായി റഷ്യയുടെ സ്ഥാനം ഉറപ്പിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 43.2% റഷ്യന്‍ ക്രൂഡ് ഓയിലാണ്. ഇത് ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള സംയോജിത ഇറക്കുമതിയെ മറികടന്നിട്ടുണ്ട്. ഇന്ത്യ പ്രതിദിനം 2.08 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട. ഇത് മുന്‍ മാസങ്ങളെ അപേക്ഷിച്ച് 12.2% കൂടുതലാണ്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss