ദില്ലി > 2024 ഡിസംബർ മുതൽ 2025 മെയ് വരെയുള്ള കാലയളവിൽ, നിയമപരമായ വ്യവസ്ഥകൾ ലംഘിച്ചതിനും നിർദ്ദേശങ്ങൾ പാലിക്കാത്തതിനും 118 സഹകരണ ബാങ്കുകൾ ഉൾപ്പെടെ 177 നിയന്ത്രിത സ്ഥാപനങ്ങൾ (REs)ക്കെതിരെ എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2025 ജൂണിലെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ (FSR) സ്ഥിരീകരിച്ചു . ഈ കാലയളവിൽ 29.15 കോടി രൂപ മൊത്തം പിഴ ചുമത്തി. ഏറ്റവും കൂടുതൽ പിഴ ചുമത്തിയ സഹകരണ ബാങ്കുകൾക്കാണ്. 118 സ്ഥാപനങ്ങൾ എൻഫോഴ്സ്മെന്റ് നടപടികൾ നേരിടുന്നുണ്ട്, ഇത് സഹകരണ ബാങ്കിംഗ് മേഖലയിലെ നിലവിലുള്ള നിയന്ത്രണങ്ങളുടെ പോരായ്മ സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നുണ്ട്.
പിഴ ചുമത്തിയ ശേഷിക്കുന്ന സ്ഥാപനങ്ങളിൽ 10 പൊതുമേഖലാ ബാങ്കുകൾ, 12 സ്വകാര്യമേഖല ബാങ്കുകൾ, 22 എൻബിഎഫ്സികൾ, ചെറുകിട ധനകാര്യ ബാങ്കുകൾ (എസ്എഫ്ബി), വിദേശ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ (ആർആർബി) എന്നിവ ഉൾപ്പെടുന്നു. 2024–25 സാമ്പത്തിക വർഷത്തിൽ, സഹകരണ ബാങ്കുകൾക്ക് മേൽ ആർബിഐ ചുമത്തിയ പിഴ 264 കോടിയായി ഉയർന്നു, ഇത് മറ്റ് എല്ലാ നിയന്ത്രിത സ്ഥാപനങ്ങളെയും മറികടക്കുന്നതാണ്. ഈ സാമ്പത്തിക വർഷത്തിൽ മാത്രം സഹകരണ ബാങ്കുകളിൽ നിന്ന് ഈടാക്കിയ ആകെ പിഴ തുക 15.63 കോടി രൂപയാണ്.
എന്നിരുന്നാലും, നഗര സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ എന്നിവയുൾപ്പെടെ രാജ്യത്ത് 1,800-ലധികം സഹകരണ ബാങ്കുകൾ ഉള്ളതിനാൽ, എൻഫോഴ്സ്മെന്റ് നടപടികൾ ഈ മേഖലയിലെ ഒരു ചെറിയ വിഭാഗത്തിലെ പ്രശ്നങ്ങളിലേക്ക് മാത്രമേ വിരൽ ചൂണ്ടുന്നുള്ളൂ. അതിനാൽ സഹകരണ ബാങ്കുകളും ഇപ്പോഴും നിയമങ്ങൾ ശരിയായി പാലിക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല.
