H-1B Visa -  ട്രംപിനെ തോല്‍പ്പിച്ച ടാറ്റയുടെ തന്ത്രം; കണ്ടുപടിക്കണം മറ്റു ടാറ്റ കമ്പനികളും; ജീവനക്കാരും ഹാപ്പി - Kerala Times    

H-1B Visa –  ട്രംപിനെ തോല്‍പ്പിച്ച ടാറ്റയുടെ തന്ത്രം; കണ്ടുപടിക്കണം മറ്റു ടാറ്റ കമ്പനികളും; ജീവനക്കാരും ഹാപ്പി

October 28, 2025
tata technologies hiring strategy and trump h1b visa fee hike 124839732

Tata Technologies> യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള 50% ഇറക്കുമതി നികുതി പിന്നാലെയുള്ള പ്രധാന നീക്കങ്ങളില്‍ ഒന്നായിരുന്നു എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട നിരക്കു വര്‍ധന. ഈ 2 നീക്കങ്ങളും ഇന്ത്യന്‍ ഐടി, ടെക് കമ്പനികളെ കടുത്ത സമ്മര്‍ദത്തിലാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാരണം യുഎസ് എച്ച് 1 ബി വിസയുടെ പ്രധാന ഉപഭോക്താക്കള്‍ ഇന്ത്യന്‍ ഐടി, ടെക് കമ്പനികളാണ്. എന്നാല്‍ യുഎസിന്റെ എച്ച് 1 ബി വിസ നടപടികള്‍ അത്രയധികം ബാധിക്കാന്‍ സാധ്യതയില്ലാത്ത ഒരു ഇന്ത്യന്‍ കമ്പനിയുണ്ട്. ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാറ്റ കമ്പനിയുടെ വര്‍ക്കിംഗ് ഘടനയാണ് ഇതിനു കാരണം.

വ്യത്യസ്ത വഴിയില്‍ സഞ്ചരിക്കുന്ന ടാറ്റ കമ്പനി

ടാറ്റ ഗ്രൂപ്പിന്റെ എന്‍ജിനീയറിംഗ് സേവന കമ്പനിയായ ടാറ്റ ടെക്‌നോളജീസിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. വിദേശ മോഹങ്ങളുടെ ഇന്ത്യന്‍ ഐടി, ടെക് പ്രൊഫഷണലുകള്‍ക്ക് ടാറ്റ ടെക്‌നോളജീസ് വലിയ താല്‍പ്പര്യം കാണില്ല. ഇതിനു കാരണം കമ്പനിയുടെ വര്‍ക്കിംഗ് സ്ട്രക്ച്ചര്‍ തന്നെ. എന്നാല്‍ ഇതിപ്പോള്‍ കമ്പനിക്കും, കമ്പനി ജീവനക്കാര്‍ക്കും അനുഗ്രഹമായിരിക്കുന്നു. ട്രംപിന്റെ എച്ച് 1 ബി വിസ നടപടികള്‍ മറ്റു കമ്പനികളെ വമ്പന്‍ പിരച്ചുവിടല്‍ സാധ്യതകളിലേയ്ക്ക് തള്ളുമ്പോള്‍ ടാറ്റ ടെക്‌നോളജീസ് ജീവനക്കാര്‍ ഏറെക്കുറെ ആശ്വാസത്തിലാണ്.

നിലവില്‍ യാതൊരു സമ്മര്‍ദവുമില്ല, പക്ഷെ…

ആതുല്യമായ ആഗോള റിക്രൂട്ട്‌മെന്റ് നയമാണ് ടാറ്റ ടെക്‌നോളജീസിനുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ എച്ച് 1 ബി വിസ നടപടികളില്‍ കമ്പനിക്ക് ഒരു ആശങ്കയുമില്ലെന്ന് സിഇഒയും, മാനേജിംഗ് ഡയറക്ടറുമായ വാറന്‍ ഹാരിസ് പറഞ്ഞു. അതേസമയം വിസ നടപടികള്‍ കമ്പനിയില്‍ ഹ്രസ്വകാല സ്വാധീനം ചെലുത്തുന്നിലെന്നത് സത്യമാണെങ്കിലും, ഭാവി വിഭവ ആസൂത്രണത്തെ ബാധിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാറ്റ ടെക്‌നോളജീസിന്റെ ആഗോള റിക്രൂട്ട്‌മെന്റ് നയം

ടാറ്റ ടെക്‌നോളജീസിന്റെ എല്ലാ രാജ്യങ്ങളിലെയും ജീവനക്കാരില്‍ ഭൂരിഭാഗവും തദ്ദേശീയരാണ്. തദ്ദേശീയ ജനയത്ക്ക് പ്രധാന്യം നല്‍കുന്ന സമീപനമാണ് കമ്പനി പിന്തുടരുന്നത്. അതിനാല്‍ തന്നെ കമ്പനിയുടെ യുഎസ് ഓഫീസില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ വളരെ കുറവാണ്. ടാറ്റയുടെ ഈ തന്ത്രം മറ്റ് ഇന്ത്യന്‍ ഐടി കമ്പനികളില്‍ നിന്ന് വ്യത്യസ്തമാണ്. എന്തിന് ടാറ്റ കമ്പനിയായ ടിസിഎസ്, ടാറ്റ എലക്‌സി എന്നിവയില്‍ നിന്നു പോലും വ്യത്യസ്തമാണ്. ടാറ്റ ടെക്‌നോളജീസ് ജീവനക്കാരില്‍ ഏകദേശം 70% ജീവനക്കാരും ആ രാജ്യത്തെയോ, പ്രദേശത്തെയോ പൗരന്മാരാണ്. ഇതാണ് ടാറ്റ ടെക്‌നോളജീസിന്റെ അതുല്യമായ റിക്രൂട്ടിംഗ് തന്ത്രം.

കമ്പനിയുടെ സാമ്പത്തിക പ്രകടനം

2025- 26 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ടാറ്റ ടെക്‌നോളജീസിന്റെ നികുതിക്കു ശേഷമുള്ള അറ്റാദായം 5.14% വര്‍ധിച്ച് 165.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 157.41 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാന 1,323.33 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 1,296.45 കോടിയായിരുന്നു. 18 രാജ്യങ്ങളിലായി 12,402 ജീവനക്കാര്‍ ജമ്പനിക്കായി ജോലി ചെയ്യുന്നു.

Latest from Blog

error: Content is protected !!