നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം; 32,000 കോടിയുടെ 4 സര്‍ക്കാര്‍ സെക്യൂരിറ്റുകളുമായി ആര്‍ബിഐ വില്‍പ്പനയ്ക്ക് - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം; 32,000 കോടിയുടെ 4 സര്‍ക്കാര്‍ സെക്യൂരിറ്റുകളുമായി ആര്‍ബിഐ വില്‍പ്പനയ്ക്ക്

October 30, 2025
gsecurities auction by rbi 124888407

RBI G- Securities Auction – സുരക്ഷിതത നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്ന ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇതിലും മികച്ച ഒരു അവസരം ഇനി അടുത്തൊന്നും ലഭിച്ചേക്കില്ല. ഉയര്‍ന്ന സെക്യൂരിറ്റി റേറ്റിംഗ് ഉള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളെ പറ്റിയാണ് പറഞ്ഞുവരുന്നത്. അതെ, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭാരത സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നാല് കാലാവധിയുള്ള ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നു. ആകെ 32,000 കോടി രൂപ മൂല്യം വരുന്നതാകും ഈ സെക്യൂരിറ്റികള്‍. 2025 ഒക്ടോബര്‍ 31 (വെള്ളിയാഴ്ച) ഇവയുടെ ലേലം നടക്കും. സെറ്റില്‍മെന്റ് 2025 നവംബര്‍ 3 (തിങ്കളാഴ്ച) ആകും.

4 ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍

വ്യത്യസ്ത കാലാവധികളും, കൂപ്പണ്‍ നിരക്കുകളുമുള്ള നാല് ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ ലേലത്തില്‍ എത്തുമെന്നാണ് ആര്‍ബിഐയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യ സെക്യൂരിറ്റി 2028 ജൂണ്‍ 30 ന് കാലാവധി പൂര്‍ത്തിയാകുന്നതാണ്. 5.91% വാഗ്ദാനം ചെയ്യുന്ന ഈ സെക്യൂരിറ്റികള്‍ വഴി 9,000 കോടി രൂപ പ്രതീക്ഷിക്കുന്നു.

2032 ജൂലൈ 14 ന് കാലാവധി പൂര്‍ത്തിയാകുന്ന 6.28 ശതമാനം നരിക്കുള്ളതാണ് രണ്ടാമത്തെ സെക്യൂരിറ്റി. 11,000 കോടി രൂപയാണ് ലക്ഷ്യം. മൂന്നാമത്തെ സെക്യൂരിറ്റി 2055 ഓഗസ്റ്റ് 18-നും, നാലാമത്തേത് 2054 ഡിസംബര്‍ 16-ന് കാലാവധി പൂര്‍ത്തിയാകുന്നതാകും. ഇവയുടെ നിരക്കുകള്‍ യഥാക്രമം 7.24%, 6.98% എന്നിങ്ങളെയാകും. കൂടാതെ മൂന്ന്, നാല് സെക്യൂരിറ്റികള്‍ വഴി യഥാക്രമം 7,000 കോടിയും, 5,000 കോടിയം ലക്ഷ്യമിടുന്നു. 2054 ഡിസംബര്‍ 16-ന് കാലാവധി പൂര്‍ത്തിയാകുന്ന നാലാമത്തേത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ സോവറിന്‍ ഗ്രീന്‍ ബോണ്ട് (SGrB) 2054 ആയിരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുകളില്‍ പറഞ്ഞ നാല് സെക്യൂരിറ്റികളിലും വേണമെങ്കില്‍ 2,000 കോടി രൂപ വരെ അധിക സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനും സര്‍ക്കാരിനുണ്ട്. സമാഹരിച്ച ആകെ തുക വിപണി ആവശ്യകതയെ ആശ്രയിച്ച് കൂടാമെന്നു സാരം. ഡിമാന്‍ഡ് വര്‍ധിച്ചാല്‍ കൂടുതല്‍ സെക്യൂരിറ്റികള്‍ വാഗ്ദാനം ചെയ്യുമെന്ന് സാരം. മള്‍ട്ടിപ്പിള്‍ പ്രൈസ് രീതി പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുംബൈ ഓഫീസാകും ലേലം കൈകാര്യം ചെയ്യുക.

രണ്ടുതരം ബിഡുകള്‍

മത്സരപരവും, മത്സരപരമല്ലാത്തതുമായ ബിഡുകള്‍ ആര്‍ബിഐയുടെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ (ഇ-കുബര്‍ സിസ്റ്റം) വഴി ഇലക്ട്രോണിക് ആയാണ് സമര്‍പ്പിക്കേണ്ടത്. മത്സരപരവുമായ ബിഡുകള്‍ സാധാരണയായി വലിയ ധനകാര്യ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്നവയാണ്. ഇവര്‍ സെക്യൂരിറ്റികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന യീല്‍ഡ് അല്ലെങ്കില്‍ വില വ്യക്തമാക്കുന്നു. ലേല സമയത്ത് നിര്‍ണ്ണയിക്കുന്ന കട്ട്-ഓഫ് യീല്‍ഡിനെ ആശ്രയിച്ചാകും ഈ വിഭാഗത്തിലെ അലോട്ട്‌മെന്റ്.

ചെറുകിട നിക്ഷേപകര്‍ക്കും, യോഗ്യരായ സ്ഥാപനങ്ങള്‍ക്കും ഉള്ളതാണ് മത്സരപരമല്ലാത്ത ബിഡുകള്‍. ഇവിടെ യീല്‍ഡോ, വിലയോ ഉദ്ധരിക്കേണ്ടതില്ല. ലേലത്തില്‍ തീരുമാനിക്കുന്ന ശരാശരി വിലയില്‍ സെക്യൂരിറ്റികള്‍ ലഭിക്കും. ലേല ഫലങ്ങള്‍ അതേ ദിവസം തന്നെ പ്രഖ്യാപിക്കും. എന്നാല്‍ വിജയിച്ചവര്‍ 2025 നവംബര്‍ 3 -നകം പണമടച്ചാല്‍ മതി.

എന്തിനാണ് സെക്യൂരിറ്റികള്‍

സര്‍ക്കാരിന്റെ ധനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ സെക്യൂരിറ്റി ലേലം. പൊതു ചെലവുകള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ട്രേഡബിള്‍ ഡെബ്റ്റ് ഉപകരണങ്ങളാണ് ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍. ഇന്ത്യാ ഗവണ്‍മെന്റിന്റെ സോവറിന്‍ ഗ്യാരണ്ടിയുള്ള ഇത്തരം ഉപകരണങ്ങള്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളാണ്. ആര്‍ബിഐ ആണ് ഇത്തരം സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ കൈകാര്യം ചെയ്യുന്നത്.

സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ സ്ഥിര വരുമാന നിക്ഷേപങ്ങളായി കണക്കാക്കുന്നു. ഇത്തരം നിക്ഷേപങ്ങള്‍ പലിശ പേയ്മെന്റുകള്‍ വഴി ഒരു പതിവ് വരുമാനം ഉറപ്പാക്കുന്നു. അതേസമയം നിക്ഷേപിക്കുന്ന തുക കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാത്രമാകും തിരികെ കിട്ടുക. അടിസ്ഥാന സൗകര്യ പദ്ധതികള്‍, വികസന പരിപാടികള്‍, മറ്റ് പൊതു ചെലവുകള്‍ എന്നിവയ്ക്ക് ലഭിക്കുന്ന പണം വിനിയോഗിക്കും.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss