നിക്ഷേപകര്‍ സൂക്ഷിക്കണം! എഐ ബബിള്‍, ഡോട്ട് കോം ബബിളിന് സമാനം; 2008 സാമ്പത്തിക മാന്ദ്യം പ്രവചിച്ച മൈക്കല്‍ ബറി - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

നിക്ഷേപകര്‍ സൂക്ഷിക്കണം! എഐ ബബിള്‍, ഡോട്ട് കോം ബബിളിന് സമാനം; 2008 സാമ്പത്തിക മാന്ദ്യം പ്രവചിച്ച മൈക്കല്‍ ബറി

February 24, 2026
file 00000000ccdc72088e038270ac420509

Michael Burry AI Bubble Warning> 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതു വഴി ആഗോള ശ്രദ്ധ നേടിയ വ്യക്തിയാണ് മൈക്കല്‍ ബറി. നിലവില്‍ ആദ്ദേഹം ജാഗ്രത നിര്‍ദേശം നല്‍കുന്നത് എഐ വിപണിയില്‍ ആണ്. അന്ത്രോപിക് എഐ ഇഫക്ട് ആഗോള ഐടി ഓഹരികളെ സമ്മര്‍ദത്തിലാക്കുന്ന സമയത്താണ് ബറിയുടെ എഐ ജാഗ്രത നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്. ഇതോടെ എഐ ബബിള്‍ ഏതു നിമിഷവും പൊട്ടുമെന്ന ആശങ്ക വിപണികളിലുണ്ട്.

ബറി പറയുന്നതെന്ത്?

ബറി തന്റെ വാദങ്ങള്‍ പങ്കുവച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ ആണ്. ‘എഐ ഡാറ്റാ സെന്റര്‍ നിര്‍മ്മാണത്തിനായുള്ള ചെലവ് എപ്പോള്‍ അവസാനിക്കും? ആ ചെലവ് ഒരിക്കലും മന്ദഗതിയിലാകുന്നില്ലെങ്കില്‍ കമ്പനിയുടെ വരുമാനത്തിന് എന്ത് സംഭവിക്കും.’- അദ്ദേഹം ചോദിക്കുന്നു.

വലിയ സാങ്കേതിക കമ്പനികള്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി വലിയ തുക ചെലവഴിക്കുന്നു. കമ്പനികള്‍ ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ അവരുടെ അധിക പണത്തിന്റെ വലിയൊരു ഭാഗം ഉപയോഗിക്കുന്നു. ഇത് കൂടുതല്‍ വായ്പയെടുക്കാന്‍ പലരെയും നിര്‍ബന്ധിതമാക്കുന്നു. ഒറാക്കിള്‍, ഗൂഗിള്‍, മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോണ്‍, എന്‍വിഡിയ, കാറ്റര്‍പില്ലര്‍ തുടങ്ങിയ ആഗോള വമ്പന്‍മാരെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

അക്കൗണ്ടിംഗ് തന്ത്രങ്ങള്‍’ ഉപയോഗിച്ചേക്കാം

സാരമായ സമ്മര്‍ദം നേരിടുന്ന സാഹചര്യത്തില്‍ കമ്പനികള്‍ ‘അക്കൗണ്ടിംഗ് തന്ത്രങ്ങള്‍’ ഉപയോഗിച്ചേക്കാമെന്ന് ബറി മുന്നറിയിപ്പ് നല്‍കുന്നു. ഇത് എല്ലായ്‌പ്പോഴും വഞ്ചനയാണെന്ന് പറയാന്‍ കഴിയില്ലെന്നും, ചിലപ്പോഴൊക്കെ ഒരു തന്ത്രമാകാമെന്നും ബറി പറയുന്നു. പണമില്ലാത്തപ്പോഴും ലാഭം സ്ഥിരമായി കാണിക്കാന്‍ നിയമപരമായ അക്കൗണ്ടിംഗ് രീതികള്‍ ഉപയോഗിക്കാന്‍ കഴിയും.

ഉദാഹരണത്തിന് ഒരു കമ്പനി വിലകൂടിയ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍. മുഴുവന്‍ ചെലവും ഉടനടി കാണിക്കുന്നതിനു പകരം, വര്‍ഷങ്ങളോളം ചെലവ് വ്യാപിപ്പിക്കുന്നു. ഇതിനെയാണ് ഡിപ്രീസിയേഷന്‍ എന്നു വിളിക്കുന്നത്. പക്ഷെ അതിവേഗം വളരുന്ന എഐ ലോകത്ത് അത്തരം ഉപകരണങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ കാലഹരണപ്പെട്ടേക്കാം എന്നതാണ് ഇവിടത്തെ റിസ്‌ക് എന്നു ബറി പറയുന്നു. ഇത്തരം നടപടികള്‍ യഥാര്‍ത്ഥ പണം വേഗത്തില്‍ ചെലവഴിക്കപ്പെടുന്നുണ്ടെങ്കിലും, കടലാസില്‍ ലാഭം ശക്തമായി കാണിക്കാന്‍ വഴിവച്ചേക്കാമെന്നു ബറി പറയുന്നു. ഇത് പിന്നീട് കമ്പനികള്‍ക്കു മേലുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചേക്കാം.

കടം വര്‍ധിക്കാനുള്ള വഴി

ആഗോള കമ്പനി എഐയില്‍ വന്‍ നിക്ഷേപമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ആമസോണ്‍, ആപ്പിള്‍, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, മെറ്റ, എന്‍വിഡിയ എന്നിവയുടെ ആകെ വരുമാനം ഒരുമിച്ചാല്‍ പോലും 2 ട്രില്യണ്‍ ഡോളര്‍ ആകുന്നില്ല. ഇവിടെ കടം വാങ്ങാനുള്ള കാരണവും ഇതുതന്നെ. ഇത്തരം കമ്പനികള്‍ വളരെ വലുതാണെങ്കിലും, അവയുടെ സംയോജിത വാര്‍ഷിക വില്‍പ്പന ഇപ്പോഴും എഐ ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കുന്ന മൊത്തം തുകയേക്കാള്‍ ചെറുതാണെന്ന് ബറി പറയുന്നു. അതിനാല്‍ അവര്‍ പണം കടം വാങ്ങേണ്ടി വരും.

ചരിത്രം ഒരു സൂചന

നിലവിലെ എഐ സാഹചര്യത്തെ 2000-ലെ ഇന്റര്‍നെറ്റ് ബൂമിനോടാണ് ബറി ഉപമിക്കുന്നര്. അന്ന് കമ്പനികള്‍ ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചറിനായി വളരെയധികം ചെലവഴിക്കേണ്ടി വന്നിരുന്നു. അന്നും ബന്ധപ്പെട്ട സ്‌റ്റോക്ക് ഓഹരികള്‍ കുതിച്ചു. പക്ഷെ ഡോട്ട്-കോം കുമിള പൊട്ടിയപ്പോള്‍ വിപണികള്‍ കുത്തനെ ഇടിഞ്ഞു. 2002 ആയപ്പോഴേക്കും പല ഓഹരികള്‍ക്കും അവയുടെ മൂല്യത്തിന്റെ 78 ശതമാനത്തിലധികം നഷ്ടപ്പെടുത്തി. ഇന്നത്തെ എഐ ബബിളും ഏറെക്കുറെ സമാനമാണെന്ന് പറയേണ്ടി വരും. വ്യക്തമായ വരുമാനമില്ലാതെ ചെലവഴിക്കല്‍ തുടര്‍ന്നാല്‍ സമാനമായ തകര്‍ച്ച വീണ്ടും സംഭവിക്കാമെന്നാണ് ബറി മുന്നറിയിപ്പ് നല്‍കുന്നു.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിക്ഷേപകര്‍ ടെക് ഭീമന്‍മാരുടെ ചെലവുകളെക്കുറിച്ച്, പ്രത്യേകിച്ച് മൂലധന ചെലവുകളെക്കുറിച്ച് പ്രത്യേകം വിലയിരുത്തണമെന്നു ബറി പറയുന്നു. സ്വതന്ത്ര പണമൊഴുക്ക് മെച്ചപ്പെടുന്നുണ്ടോ, അതോ മോശമാകുന്നോ എന്ന് നിക്ഷേപകര്‍ നോക്കണം. കമ്പനികള്‍ അവരുടെ ചെലവുകള്‍ ബുക്കുകളില്‍ എങ്ങനെ കാണിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ഉപകരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ എത്രത്തോളം ഉപയോഗപ്രദമാണെന്നത് മനസിലാക്കണം.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss