ദില്ലി> സെപ്റ്റംബർ 24 മുതൽ 25 വരെ ബംഗാൾ ഉൾക്കടലിൽ മിസൈൽ പരീക്ഷണം നടത്തുമെന്ന് ഇന്ത്യ അറിയിപ്പ് നൽകിയിട്ടുണ്ട്. സെപ്റ്റംബറിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന മിസൈൽ പരീക്ഷണത്തിന് 1,500 കിലോമീറ്ററിൽ താഴെ ദൂരപരിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.
മുമ്പ്, 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ‘അഗ്നി 5’ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് മിസൈൽ പരീക്ഷിച്ചതോടെ എല്ലാ പ്രവർത്തനപരവും സാങ്കേതികവുമായ പാരാമീറ്ററുകൾ സാധൂകരിക്കപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൈനയുടെ വടക്കേ അറ്റവും യൂറോപ്പിലെ ചില പ്രദേശങ്ങളും ഉൾപ്പെടെ ഏഷ്യയിലെ മിക്കവാറും മുഴുവൻ പ്രദേശങ്ങളെയും അഗ്നി-5 മിസൈലിന് ആക്രമണ പരിധിയിൽ കൊണ്ടുവരാൻ കഴിയും. കഴിഞ്ഞ മാസം, ആണവ ശേഷിയുള്ള ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകൾ പൃഥ്വി-II, അഗ്നി-II എന്നിവ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
