Elon Musk - ഒടുവില്‍ ഇന്ത്യക്കാരനോട് തോല്‍വി സമ്മതിച്ച് ഇലോണ്‍ മസ്‌ക്; പുറം ലോകം അറിയാത്ത ഒത്തുതീര്‍പ്പ് ഫോര്‍മുല - Kerala Times    

Elon Musk – ഒടുവില്‍ ഇന്ത്യക്കാരനോട് തോല്‍വി സമ്മതിച്ച് ഇലോണ്‍ മസ്‌ക്; പുറം ലോകം അറിയാത്ത ഒത്തുതീര്‍പ്പ് ഫോര്‍മുല

October 10, 2025
muskparag deal 124441629

Elon Musk: പേരാട്ടത്തിനിറങ്ങിയാല്‍ ഇന്ത്യക്കാര്‍ക്ക് പലപ്പോഴും എന്തെന്നില്ലാത്ത ഒരു വീര്യമാണ്. ഇതൊരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇന്ത്യക്കാരനായ പരാഗ് അഗര്‍വാള്‍. ഈ പേര് പലരും മറന്നു തുടങ്ങിയിരിക്കാം. മസ്ക്ക് എക്‌സ് സൃഷിടിക്കുന്നതിനു മുമ്പ് അതു ട്വിറ്റര്‍ ആയിരുന്നുവെന്ന കാര്യം നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ? ഈ സമയത്ത് ട്വിറ്ററിന്റെ സിഇഒ ആയിരുന്നു ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാള്‍. തുടര്‍ന്ന മസ്‌കിന്റെ പ്രവേശനത്തോടെ പരാമ് സാമൂഹിക മാധ്യമത്തിന്റെ നേതൃസ്ഥാനത്തുനിന്ന് തെറിക്കുകയായിരുന്നു. ഇപ്പോള്‍ ആളെ പിടികിട്ടി കാണുമെന്നു പ്രതീക്ഷിക്കുന്നു. ഇനി കാര്യത്തിലേയ്ക്ക് വരാം.

ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി മസ്‌ക്

പരാഗിനെയും, മറ്റു മൂന്നു ഉയര്‍ന്ന ഉദ്യോഗസ്ഥരെയും അന്യായമായി പുറത്താറിക്കിയ സംഭവത്തില്‍ നഷ്ടപരിഹാര പാക്കേജ് എന്ന ഫോര്‍മുലയില്‍ എത്തിയിരിക്കുകയാണ് മസ്‌ക്. 3 വര്‍ഷമായി തുടരുന്ന നിയമപോരാട്ടത്തിനിടയിലാണ് മസ്‌കിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല എത്തുന്നത്. 2022 ല്‍ 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കിയ ശേഷം മസ്‌ക് ഇവരെ പുറത്താക്കുകയായിരുന്നു. മുന്‍ സിഇഒ പരാഗ് അഗര്‍വാള്‍, മുന്‍ സിഎഫ്ഒ നെഡ് സെഗല്‍, മുന്‍ നിയമ മേധാവി വിജയ ഗാഡ്ഡെ, മുന്‍ ജനറല്‍ കൗണ്‍സല്‍ സീന്‍ എഡ്‌ജെറ്റ് എന്നിവരാണ് ഈ നാലുപേര്‍.

കമ്പനിയുമായി കോണ്‍ട്രാക്റ്റ് സൈന്‍ ചെയ്തിരുന്ന ഇവരെ പിരിച്ചുവിട്ട നടപടി അന്യായമാണെന്ന് അന്നേരം തന്നെ വാദം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവര്‍ നാലുപേരും ചേര്‍ന്ന് മസ്‌കിനെതിരേ 128 മില്യണ്‍ ഡോളറിന്റെ വേര്‍പിരിയല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുകയായിരുന്നു. ഒരു വര്‍ഷത്തെ ശമ്പളവും, ഗണ്യമായ സ്റ്റോക്ക് ആനുകൂല്യങ്ങളും ഉറപ്പുനല്‍കുന്ന നഷ്ടപരിഹാര കരാറായിരുന്നു ഇവരുടെ ആവശ്യം.

ഒടുവില്‍ ഒത്തുതീര്‍പ്പ്

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു സമീപകാല കോടതി ഫയലിംഗ് പരാഗിന് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിലെത്തിയെന്നു വ്യക്തമാക്കുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിന്റെ നിബന്ധനകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇരുപക്ഷവും ഡീല്‍ സമ്മതിച്ചെന്നാണ് വിവരം. തുടര്‍ന്ന് എല്ലാ നിയമ നടപടികളും കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രകടന പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു പിരിച്ചുവിടലുകള്‍ എന്നായിരുന്നു മസ്‌കിന്റെ വാദം. എന്നാല്‍ നഷ്ടപരിഹാരം നല്‍കാതിരിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് പരാഗും കൂട്ടരും വാദിച്ചു.

മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കല്‍

മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ മുഴുവന്‍ വിവാദമായിരുന്നു. ആദ്യം ഏറ്റെടുക്കല്‍ പ്രഖ്യാപിച്ച് മസ്‌ക് പിന്നീട് തീരുമാനം മാറ്റിയിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ മാനേജ്‌മെന്റ് മസ്‌കിനെതിരേ നിയമനടപടിക്കൊരുങ്ങി. ഇതിനിടെ മസ്‌ക് വീണ്ടും രംഗത്തെത്തുകയും, ട്വിറ്ററിനെ സ്വന്തമാക്കുയും ചെയ്തു. ഏറ്റെടുക്കലിന് ശേഷം മസ്‌കിന്റെ വെട്ടിനിരത്തല്‍ ആണ് ട്വിറ്ററില്‍ കണ്ടത്. ഇതില്‍ പലരും തെറിച്ചത് വലിയ ചര്‍ച്ചയായിരുന്നു. അധികം വൈകാതെ ട്വിറ്റര്‍ ‘എക്‌സ്’ ആയി പരിണമിച്ചു.

Latest from Blog

error: Content is protected !!