58000 കോടി! ഇന്ത്യയെ കൊള്ളയടിച്ച് രാജ്യം വിട്ട 15 ആളുകള്‍; മല്യ, മോദി, ചോക്‌സി ലിസ്റ്റ് സംഭവബഹുലം തന്നെ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

58000 കോടി! ഇന്ത്യയെ കൊള്ളയടിച്ച് രാജ്യം വിട്ട 15 ആളുകള്‍; മല്യ, മോദി, ചോക്‌സി ലിസ്റ്റ് സംഭവബഹുലം തന്നെ

December 2, 2025
india fugitive economic offenders list

India FEO List> ഇന്ത്യയെ കൊള്ളയടിച്ച് രാജ്യം വിട്ട ആളുകളെ പറ്റി നിങ്ങള്‍ക്ക് എത്രമാത്രം അറിയാം. 2025 ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ ലിസ്റ്റില്‍ 15 പേരുകളുണ്ട്. ഇന്ത്യയുടെ സാമ്പത്തിക കുറ്റവാളികള്‍ എന്ന ലേബല്‍ ആകും ഇവര്‍ക്ക് ചേരുക. നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ, നിതിന്‍ സന്ദേശര, ചേതന്‍ സന്ദേശര, സുദര്‍ശന്‍ വെങ്കിട്ടരാമന്‍ തുടങ്ങിയ ഈ ലിസ്റ്റിലെ പേരുകള്‍ എല്ലാം തന്നെ ഒരുകാലത്ത് ഇന്ത്യയുടെ സമ്പത്തായി വിശേഷിപ്പിക്കപ്പെട്ടിരുന്നവയാണ്.

ഇന്ന് ഈ 15 പേരുകളും ഇന്ത്യയുടെ Fugitive Economic Offenders (FEOs) ലിസ്റ്റിലാണ്. അതായത് ഇന്ത്യയില്‍ തട്ടിപ്പു നടത്തി വിദേശത്ത് അഭയം തേടിയവരും, ഒളിച്ചുകഴിയുന്നവരും. ഇവര്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും മറ്റുമായി 58,000 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2018 ലെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം ഈ 15 സാമ്പത്തിക തട്ടിപ്പുകാരായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. ഈ തട്ടിപ്പുകാരില്‍ ഒമ്പത് പേര്‍ പൊതുമേഖലാ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ 2 പേര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ സംവിധാനത്തിന് കീഴില്‍ വായ്പാ ഒത്തുതീര്‍പ്പുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഈ തട്ടിപ്പുകളില്‍ ഇരയായ പൊതുമേഖല ബാങ്കുകളെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ, നിതിന്‍ സന്ദേശര, ചേതന്‍ സന്ദേശര, സുദര്‍ശന്‍ വെങ്കിട്ടരാമന്‍ തുടങ്ങിയവരാണ് ഈ തട്ടിപ്പുകാരില്‍ പ്രമുഖര്‍.

റിപ്പോര്‍ട്ട് പ്രകാരം ഈ തട്ടിപ്പില്‍ 26,645 കോടിയിലധികം രൂപയുടെ മൂലധന കുടിശികയും, 31,437 കോടി രൂപയിലധികം രൂപയുടെ പലിശ നഷ്ടവും കാണുന്നു. ആകെ തിരിച്ചുപിടിക്കാവുന്ന തുക 19,187 കോടി രൂപയിലധികമാണ്. അതില്‍ 1,630 കോടി രൂപ ചര്‍ച്ച ചെയ്ത കരാറുകള്‍ വഴി തീര്‍പ്പാക്കുകയോ, തിരിച്ചുപിടിക്കുകയോ ചെയ്തിട്ടുണ്ട്. 3,542 കോടി രൂപ കിഴിവായി നല്‍കിയിട്ടുണ്ട്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss