'കരാറുകളുടെ അമ്മ'; 27 -ലെ ഒറ്റ ഒപ്പില്‍ 27 രാജ്യങ്ങള്‍ കൂടെ; ഇന്ത്യയുടെ ഗോള്‍ഡന്‍ ടിക്കറ്റായി ഇയു കരാര്‍, നിങ്ങളുടെ ചിന്തകള്‍ക്കപ്പുറമാണ് കാര്യങ്ങള്‍ - India - EU Trade Deal - Kerala Times    

‘കരാറുകളുടെ അമ്മ’; 27 -ലെ ഒറ്റ ഒപ്പില്‍ 27 രാജ്യങ്ങള്‍ കൂടെ; ഇന്ത്യയുടെ ഗോള്‍ഡന്‍ ടിക്കറ്റായി ഇയു കരാര്‍, നിങ്ങളുടെ ചിന്തകള്‍ക്കപ്പുറമാണ് കാര്യങ്ങള്‍ – India – EU Trade Deal

January 28, 2026
india eu trade deal updates

India EU Trade Deal – Mother Of All Deals 2026 ജനുവരി 27ന് ഇന്ത്യ ഒപ്പിട്ട ഇയു കരാര്‍ രാജ്യത്തിന്റെ തലവര തന്നെ മാറ്റിയേക്കാം. ഇന്ത്യ മറ്റൊരു രാജ്യവുമായി സാധ്യമാക്കുന്ന ഏറ്റവും വലിയ കരാറുകളില്‍ ഒന്നാണിത്. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഇനി സ്വപ്‌നമല്ല. ആഗോള ജിഡിപിയുടെ 25% വരുന്ന ‘കരാറുകളുടെ അമ്മ’ യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള ഒരു നാഴികക്കല്ലാണ് ഈ പങ്കാളിത്തം. ന്യൂഡൽഹിയിൽ നടന്ന പതിനാറാമത് ഇന്ത്യ- ഇയു ഉച്ചകോടിയിലാണു കാര്യങ്ങൾ ധാരണയായത്. ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും വരുന്നതാണ് ഈ ഡീല്‍. ലോകത്ത് റഷ്യന്‍ എണ്ണയെ അതിശക്തമായി എതിര്‍ത്തിരുന്നവരില്‍ ഒന്നാണ് യൂറോപ്യണ്‍ യൂണിയന്‍. ഈ ഇയുവുമായി ലോകത്തെ തന്നെ ഏറ്റവും വലിയ കരാര്‍ ഇന്ത്യ സാധ്യമാക്കിയത് യുഎസിനും, ട്രംപിനും ഉള്ള തിരിച്ചടി കൂടിയാണ്. യുഎസ് നികുതികള്‍ കൊണ്ട് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുമ്പോള്‍ രാജ്യത്തിന് മുന്നില്‍ തുറക്കപ്പെടുന്നത് വലിയ വതില്‍പ്പടികള്‍ ആണ്.

ഇന്ത്യയെ സംബന്ധിച്ച് ഇയു കരാര്‍ ഒരു ഗോള്‍ഡന്‍ ടിക്കറ്റ് ആണ്. കാരണം ഒരൊറ്റ ഒപ്പില്‍ 27 രാജ്യങ്ങളുമായാണ് ഇന്ത്യ അടുക്കുന്നത്. അതെ, യൂറോപ്യന്‍ യൂണിയന്‍ എന്നാല്‍ ക്യാഷ് സമ്പന്നമായ 27 രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഇയുവും ആയുള്ള ഈ കരാര്‍ വഴി ഇന്ത്യയ്ക്ക് സഖ്യത്തിലെ 27 രാജ്യങ്ങളുമായി വ്യാപാരം ചെയ്യാം. അതായത് ആരും കൊതിക്കുന്ന ഒരു വമ്പന്‍ വിപണിയാണ് ഒരൊറ്റ ഒപ്പില്‍ ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നത്. പുതിയ കരാര്‍ നിലവിലെ ഉയര്‍ന്ന നികുതികളില്‍ നിന്ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു സംരക്ഷണം ഒരുക്കും. അതായത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും, സേവനങ്ങളും ഇനിമുതല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. അതുപോതെ തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്ന വസ്തുക്കളുടെ വിലയും കൂടുതല്‍ ആകര്‍ഷകമാകും. ഇത് ഇരു രാജ്യങ്ങള്‍ക്കും നേട്ടമാണ്. വിലകുറയുമ്പോള്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് സ്വാഭാവികം മാത്രം.

ഇന്ത്യ- ഇയു കരാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. സേവന മേഖലയ്ക്ക്, പ്രത്യേകിച്ച് ഇന്ത്യ അതിശക്തമായ ഐടി രംഗത്ത് കരാര്‍ ഒരു ഗെയിം ചേയ്ഞ്ചര്‍ ആയേക്കാം. ഐടി പ്രൊഫഷണലുകള്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാര്‍, ടെക്കികള്‍ എന്നിവര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വന്‍ ഡിമാന്‍ഡിനുള്ള സാധ്യത കൂടുതലാണ്. അതേസമയം ഇവിടെ ഒരു വെല്ലുവിളിയും നിലനില്‍ക്കുന്നു. ഇന്ത്യന്‍ ഐടി സേവന കമ്പനികളോട് യൂറോപ്യന്‍ യൂണിയനില്‍ ഒരു ഫിസിക്കല്‍ ഓഫീസ് തുടങ്ങാന്‍ ഇയു ആവശ്യപ്പെട്ടേക്കാം. അതേസമയം ഇന്ത്യയെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നടപടികള്‍ കരാര്‍ വഴി ശക്തമാകുകയാണ്. ഇവിടെ യൂറോപ്യന്‍ യൂണിയന്‍ കൈയ്യഴിഞ്ഞ സഹായം വാഗ്ദാനം ചെയ്യുന്നു.

യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ഇന്ത്യ യുഎസിന് നല്‍കുന്ന ശക്തമായ മറുപടിയായി പലരും വിശേഷിപ്പിക്കപ്പെടുന്നു. നികുതി കൊണ്ട് ട്രംപ് ഇന്ത്യയെ ശ്വാസം മുട്ടിക്കാന്‍ നോക്കുമ്പോള്‍, രാജ്യത്തിന് മുന്നില്‍ ശക്തമായ മറ്റു ഓപ്ഷനുകള്‍ ഉണ്ടെന്ന് കരാര്‍ അടിവരയിടുന്നു. ആഗോള വിദഗ്ധര്‍ പോലും ഇന്ത്യ- ഇയു കരാറിനെ ‘കരാറുകളുടെ അമ്മ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ കരാര്‍ സമ്പൂര്‍ണ്ണമോ, പെര്‍ഫെക്‌ടോ ആണ് എന്നല്ല, പക്ഷെ വളരെ അത്യാവശമായിരുന്ന ഒന്നായിരുന്നു.

Latest from Blog

error: Content is protected !!