തേജസ് ഇന്ത്യയ്ക്ക് തലവേദനയാകുന്നു? കോടികളുടെ നഷ്ടം മുന്നില്‍! മുഴുവന്‍ ഫ്‌ലീറ്റും 'തറയില്‍ നിരത്തി' രാജ്യം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

തേജസ് ഇന്ത്യയ്ക്ക് തലവേദനയാകുന്നു? കോടികളുടെ നഷ്ടം മുന്നില്‍! മുഴുവന്‍ ഫ്‌ലീറ്റും ‘തറയില്‍ നിരത്തി’ രാജ്യം

February 23, 2026
file 00000000b2b4720884b5f9326f4f5c2c

Tejas MK 1A> ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത, രാജ്യത്തിന്റെ അഭിമാനമായ തേജസ് ഫൈറ്റര്‍ ജെറ്റുകള്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും വെല്ലുവിളിയാകുന്നു. തേജസിലെ തിരിച്ചടി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യങ്ങള്‍ക്കും, കോടി കണക്കിന് രൂപയുടെ കരാറുകള്‍ക്കും തിരിച്ചടിയായേക്കാം. ഇന്ത്യയിലെ ഒരു പ്രധാന വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ മറ്റൊരു തേജസ് വിമാനം കൂടി അപകടത്തില്‍പ്പെട്ടതാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. ദുബായ് എയര്‍ഷോയ്്ക്കിടെ തേജസ് വിമാനം കത്തിയമര്‍ന്നത് ലോക ശ്രദ്ധ നേടിയിരുന്നു.

വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍ക്കിടെ ഇതു മൂന്നാം തവണയാണ് തേജസ് അപകടത്തില്‍ പെടുന്നത്. ഏറ്റവും പുതിയ അപകടത്തില്‍ പൈലറ്റ് അവസരോചിതമായി പ്രവര്‍ത്തിച്ച് ഇജക്ട് ചെയ്തതുകൊണ്ട് ജീവഹാനിയില്ല. പക്ഷെ വിമാനത്തിന് വലിയ ഘടനാപരമായ കേടുപാടുകള്‍ സംഭവിച്ചു. ഈ വിമാനം ഇനി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് വ്യോമസേന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ലാന്‍ഡിങ്ങിനിടെ അപകടം

എന്തുകൊണ്ട് അപകടം സംഭവിച്ചുവെന്നതിനെ പറ്റി വ്യോമസേന ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. പതിവ് പരിശീലന പറക്കലിന് ശേഷമുള്ള ലാന്‍ഡിംഗിനിടെയാണ് സംഭവം. സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വ്യോമസേനയ്ക്ക് കൈമാറിയ എല്ലാ സിംഗിള്‍ സീറ്റ് ലൈറ്റ് കോംബാറ്റ് വിമാനങ്ങളും (തേജസ്) നിലത്തിറക്കിയതായി റിപ്പോര്‍ട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇനി ഇവ ഉപയോഗിക്കുവെന്നാണ് വിവരം.

തേജസ് അപകടങ്ങള്‍

2024 മാര്‍ച്ചില്‍ ജയ്‌സാല്‍മീറിന് സമീപമാണ് ആദ്യത്തെ തേജസ് അപകടം നടന്നത്. ഒരു ഫയര്‍ പവര്‍ പ്രദര്‍ശനത്തില്‍ നിന്ന് മടങ്ങുന്നതിനിടെ ആയിരുന്നു ഈ അപകടം. അന്നും പൈലറ്റ് സുരക്ഷിതമായി ഇജക്ട് ചെയ്തിരുന്നു. രണ്ടാമത്തെ അപകടം ഇന്ത്യയ്ക്ക് മൊത്തം നാണക്കേടായിരുന്നു. 2025 നവംബറില്‍ ദുബായ് എയര്‍ഷോയില്‍ നടന്ന എയറോബാറ്റിക് ഡിസ്‌പ്ലേയ്ക്കിടെയായിരുന്നു ഈ അപകടം. അന്ന് പൈലറ്റായിരുന്ന വിംഗ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിനെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഈ അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മൂന്നാമത്തെ അപകടം. ഇതിലും പൈലറ്റ് രക്ഷപ്പെട്ടെങ്കിലും വിമാനം നഷ്ടമായി. ഈ 3 വിമാനങ്ങള്‍ മൂലം തന്നെ കോടികളുടെ നഷ്ടമാണ് വ്യോമസേനയ്ക്ക് ഉണ്ടായിരിക്കുന്നത്.

തേജസ് എംകെ 1 എ ഡെലിവറികളെ ബാധിക്കും

നിലവിലെ പ്രശ്‌നം തേജസിന്റെ പുതിയ പതിപ്പായ എംകെ 1 എ പതിപ്പുകളെയും ബാിച്ചേക്കും. ഇതിനടം തന്നെ പുതിയ പതിപ്പിന്റെ ഡെലിവറികള്‍ വൈകിയിട്ടുണ്ട്. തേജസ് അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുതിയ പതിപ്പ് ഇനിയും പരീക്ഷിക്കേണ്ടതായി വരും. 180 തേജസ് എംകെ 1 എ വിമാനങ്ങള്‍ക്കായി വ്യോമസേന ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇവയുടെ ഡെലിവറികള്‍ ഏകദേശം രണ്ട് വര്‍ഷം വൈകിയാണ് നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ 97 തേജസ് എംകെ 1 എ ലൈറ്റ് കോംബാറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം 62,370 കോടി രൂപയുടെ മറ്റൊരു കരാറില്‍ കൂടി ഒപ്പുവച്ചിരുന്നു.

ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

ദുബായ് എയര്‍ഷോയിലെ തേജസ് അപകടത്തിനു പിന്നാലെ ആര്‍മേനിയ തേജസ് വിമാനങ്ങള്‍ക്കായുള്ള ഇന്ത്യയുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയിരുന്നു. 12 തേജസ് എംഐ 1എ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനായിരുന്നു അര്‍മേനിയ ശ്രമിച്ചിരുന്നത്. ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്നതായിരുന്നു ഈ ഡീല്‍. തേജസിന്റെ ആദ്യ കയറ്റുമതി ഓര്‍ഡര്‍ ആകുമായിരുന്നു ഇത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തേജസിനു വേണ്ടിയുള്ള ശ്രമങ്ങള്‍ മറ്റു രാജ്യങ്ങളെയും സ്വാധീനിച്ചേക്കാം. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഈജിപ്റ്റ്, നൈജീരിയ, ഫിലിപ്പീന്‍സ്, അര്‍ജന്റീന, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ തേജസ് പ്രതീക്ഷ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവയാണ്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss