ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ (Operation Epic Fury) പ്രാരംഭ ഘട്ടത്തിൽ കുവൈത്തിലെ ക്യാമ്പ് ആരിഫ്ജാനിൽ (Camp Arifjan) ആറ് അമേരിക്കൻ സൈനികരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തെക്കുറിച്ച് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ. അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും, 60 വർഷം പഴക്കമുള്ള സോവിയറ്റ് കാലഘട്ടത്തിലെ Su-24 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് ഇറാൻ ഈ ദൗത്യം പൂർത്തിയാക്കിയതെന്ന് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ FAB-500 എന്ന അൺഗൈഡഡ് ബോംബിന്റെ സാന്നിധ്യം ഈ കണ്ടെത്തലിനെ ശരിവെക്കുന്നതാണ്.
യുദ്ധം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ ഇറാനിയൻ പൈലറ്റുമാർ ഇതൊരു ചാവേർ ദൗത്യമാണെന്ന് (Suicide Mission) ഉറപ്പിച്ചാണ് വിമാനം പറത്തിയതെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. അതിശക്തമായ അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കുവൈത്തിലെ തന്ത്രപ്രധാനമായ സൈനിക താവളത്തിൽ കൃത്യമായി ബോംബ് വർഷിക്കാൻ ഈ പഴയ വിമാനങ്ങൾക്ക് സാധിച്ചു എന്നത് സൈനിക വൃത്തങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്.
കുവൈത്തിലെ ദൗത്യത്തിന് ശേഷം ഖത്തറിലെ ദോഹ ലക്ഷ്യമാക്കി നീങ്ങിയ രണ്ട് Su-24 വിമാനങ്ങളെ തങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ വിമാനങ്ങൾ തന്നെയാണ് കുവൈത്തിലും ആക്രമണം നടത്തിയതെന്ന് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുടെ താവളം തകർക്കാൻ ഇറാൻ പൈലറ്റുമാർ സ്വന്തം ജീവൻ ബലിനൽകി നടത്തിയ ഈ നീക്കം സൈനിക ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ഒന്നാണ്.