തിരുവനന്തപുരം> കിണർ കുഴിക്കാനും ഇനി സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ടി വരും. സർക്കാർ പുറത്തിറക്കിയ കരട് ജലനയത്തിലാണ് ശുപാർശയുള്ളത്. അശാസ്ത്രീയ കിണർ നിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയിലുണ്ട്.
നിലവിൽ സംസ്ഥാനത്ത് എത്ര കിണറുകളുണ്ടെന്ന കാര്യത്തിൽ സർക്കാരിന്റെ പക്കൽ കണക്കില്ല. അവയുടെ നിർമ്മാണ രീതിയോ, രൂപ കൽപ്പന എന്ന സംബന്ധിച്ചും ഔദ്യോഗിക രേഖകളില്ല. കിണർ നിർമാണത്തിന് ഏകീകൃത രൂപ വേണമെന്നും അശാസ്ത്രീയ രീതികൾ തടയണമെന്നും കരട് നയത്തിലുണ്ട്.
