ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്; 40% അമേരിക്കക്കാരും അങ്ങനെ ചിന്തിക്കുന്നു | സർവേ റിപ്പോർട്ട് - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്; 40% അമേരിക്കക്കാരും അങ്ങനെ ചിന്തിക്കുന്നു | സർവേ റിപ്പോർട്ട്

February 18, 2026
file 000000000dd471faab5c964766e5c15d

വാഷിങ്ടൺ> അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നതായി കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട് Yahoo/YouGov. ഡൊണാൾഡ് ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായാണ് 40 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നതെന്നാണ്‌ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും അദ്ദേഹത്തെ എതിർക്കുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലുമാണ് ഇപ്പോഴുള്ളതെന്നും സർവേ സൂചിപ്പിക്കുന്നു.

താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമം, അധികാരമേറ്റതു മുതൽ ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ എന്നിവയെല്ലാം വലിയ വിമർശനത്തിന് പാത്രമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂന്നിൽ ഒരാൾക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളത്: 12 ശതമാനം പേർ അദ്ദേഹത്തെ മികച്ചവനായി കണക്കാക്കുന്നു, 21 ശതമാനം പേർ ശരാശരിയേക്കാൾ മികച്ചവനായി കണക്കാക്കുന്നതായും സർവേ ഫലം വ്യക്തമാക്കുന്നു.

മൊത്തത്തിൽ നോക്കിയാൽ, 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റുമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. വർധിച്ചുവരുന്ന വിമർശനങ്ങളും താഴുന്ന സപ്പോർട്ട് റേറ്റിങ്ങുകളും ട്രംപിനെയും അദ്ദേഹത്തിന്റെ അനുയായികളെയും പരിഭ്രാന്തരാക്കുന്നുണ്ട് എന്നാണ് നിരീക്ഷകർ സൂചിപ്പിക്കുന്നത്. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും കോൺഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും അവർ ഭയക്കുന്നു.

ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, വിമർശനങ്ങളെ നേരിടാനും വോട്ടർമാരെ ആകർഷിക്കാനും ട്രംപ് തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മിനിസോട്ടയിൽ കുടിയേറ്റക്കാർക്കെതിരായ ക്രൂരമായ നടപടികൾ അവസാനിപ്പിച്ചതായും  ഡെമോക്രാറ്റിക് നിയന്ത്രിത നഗരങ്ങളിൽനിന്ന് നാഷണൽ ഗാർഡിനെ പിൻവലിച്ചതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുക്ക്, അലൂമിനിയം എന്നിവയുടെ തീരുവ ഉടൻ കുറയ്ക്കാനും സാധ്യതയുണ്ട്.

ഇവയൊന്നും ഫലം കണ്ടിട്ടില്ല എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിടുമെന്ന് തുടർച്ചയായ സർവ്വേകൾ പ്രവചിക്കുന്നു. കൂടാതെ, യാഹൂ/യൂഗോവ് സർവ്വേയിൽ ട്രംപിന്റെ അംഗീകാര നിരക്ക് (38%) എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും എതിർപ്പ് (58%) എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും വ്യക്തമാക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി തോറ്റാൽ താൻ ഇംപീച്ച് ചെയ്യപ്പെടുമെന്ന് അദ്ദേഹം അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സെനറ്റ് വന്നാൽ, ഭരണകൂടത്തിനുമേലുള്ള നിരീക്ഷണം തിരികെ വരും, ട്രംപിന്റെ പല അജണ്ടകളും ഇതോടെ അവസാനിക്കും.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss