വാഷിങ്ടൺ> ഇറാന് ഭരണകൂടത്തെ താഴെയിറക്കാന്‍ സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കാന്‍ ട്രംപ് തയ്യാറെന്ന്് ‘വാള് സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട്. ഞായറാഴ്ച കുര്‍ദിഷ് നേതാക്കളുമായി ട്രംപ് സംസാരിച്ചതായും, നിലവിലെ സാഹചര്യം മുതലെടുക്കാന്‍ സാധ്യതയുള്ള മറ്റ് പ്രാദേശിക നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇറാന് ഭരണകൂടത്തിന്റെ നിലവിലെ ബലഹീനത മുതലെടുക്കാന്‍ ശ്രമിക്കുന്ന മറ്റ് പ്രാദേശിക ശക്തികളുമായും അദ്ദേഹം ബന്ധപ്പെട്ടുവരികയാണ്. ഇറാഖ്-ഇറാന് അതിര്‍ത്തിയില്‍ ശക്തമായ സ്വാധീനമുള്ള കുര്‍ദിഷ് സേനയെ ഉപയോഗിച്ച് ഇറാനില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. സായുധ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍, പരിശീലനം, അല്ലെങ്കില്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ നല്കുന്ന കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, ഇറാനിലെ ജനങ്ങള്‍ സ്വയം എഴുന്നേറ്റ് നിന്ന് ഭരണകൂടത്തെ ഏറ്റെടുക്കണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അമേരിക്കയുടെ എല്ലാവിധ ശക്തിയും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
‘ട്രംപ് ഡോക്ട്രിന്‍’
വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അമേരിക്കന്‍ സൈന്യത്തെ നേരിട്ട് യുദ്ധക്കളത്തില്‍ ഇറക്കാതെ, ഇറാനിലെ ആഭ്യന്തര ശക്തികളെ ഉപയോഗിച്ച് ഭരണമാറ്റം കൊണ്ടുവരിക എന്ന തന്ത്രത്തെയാണ് ഇത് ‘ടംപ് ഡോക്ട്രിന്‍’ എന്ന് വിശേഷിപ്പിക്കുന്നത്.
വൈറ്റ് ഹൗസിന്റെ പ്രതികരണം
ട്രംപ് നിരവധി പ്രാദേശിക പങ്കാളികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു. എന്നാല്‍ ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. വെറും പ്രസ്താവനകള്‍ക്കപ്പുറം, സായുധ സംഘങ്ങള്‍ക്ക് സൈനിക സഹായം നല്‍കുന്നത് ഇറാനിലെ സംഘര്‍ഷം കൂടുതല്‍ ഭീകരമായ ഘട്ടത്തിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹിസ്ബുല്ല ചെയ്തത് ഹിമാലയന്‍ തെറ്റ്! തിരിച്ചടി അതിഭീകരമാകുമെന്ന് നെതന്യാഹു
ഇറാനെയും ലബനനെയും ചുട്ടുചാമ്പലാക്കുമെന്ന കര്‍ക്കശമായ മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ശത്രുരാജ്യങ്ങളുടെ ആകാശത്ത് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു പറക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും മുകളില്‍ നിന്ന് മരണം പെയ്യാമെന്നുമാണ് നെതന്യാഹു നല്കുന്ന സൂചന. ‘ഇറാനിലെയും ടെഹ്റാനിലെയും ലബനനിലെയും ആകാശത്ത് ഞങ്ങളുടെ പൈലറ്റുമാരുണ്ട്. ഞങ്ങളെ ആക്രമിച്ചതിലൂടെ ഹിസ്ബുല്ല വലിയ തെറ്റാണ് ചെയ്തത്. ഇതുവരെ നല്കിയതിനേക്കാള് വലിയ തിരിച്ചടി ഇനിയുണ്ടാകും,’ നെതന്യാഹു വ്യക്തമാക്കി.