ഗുവാഹത്തി> ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ തങ്ങളുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച് ആരോപിച്ച് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ഉൾഫ-ഐ) പ്രസ്താവന പുറത്തിറക്കി.
ലോങ്‌വ (നാഗാലാൻഡ്-മ്യാൻമർ അതിർത്തി), പങ്‌സു പാസ് (അരുണാചൽ പ്രദേശ്-മ്യാൻമർ അതിർത്തി) എന്നിവയ്ക്കിടയിലുള്ള ഒന്നിലധികം ULFA-I, ആർപിഎഫ്/പിഎൽഎ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇസ്രായേലിലും ഫ്രാൻസിലും നിർമ്മിച്ച ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയതെന്ന് സംഘടന പറയുന്നു.
ULFA-I ന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി സെക്കൻഡ് ലെഫ്റ്റനന്റ് ഇഷാൻ അസം ഒപ്പിട്ട പത്രക്കുറിപ്പിൽ, പുലർച്ചെ 2 മണിക്കും 4 മണിക്കും ഇടയിൽ നടന്ന ആക്രമണത്തിൽ 150 ലധികം ഡ്രോണുകൾ ഉപയോഗിച്ചതായി സംഘടന അവകാശപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മുതിർന്ന നേതാവായ ലെഫ്റ്റനന്റ് ജനറൽ നയൻ അസമിന്റെ മരണത്തിൽ സംഘടന അനുശോചനം രേഖപ്പെടുത്തി. കൂടാതെ, വിവിധ ക്യാമ്പുകളിലായി ഏകദേശം 19 കേഡർമാർക്ക് പരിക്കേറ്റതായും പറയപ്പെടുന്നു.
നിക്ഷേധിച്ച് ഇന്ത്യൻ സൈന്യം
മ്യാൻമർ അതിർത്തിയിലെ തങ്ങളുടെ ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി നിരോധിത ഭീകര സംഘടനയായ ULFA-I ഞായറാഴ്ച (ജൂലൈ 13, 2025) ഇന്ത്യ തള്ളിക്കളഞ്ഞു അത്തരമൊരു ഓപ്പറേഷൻ നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
