ടെൽ അവീവ്> തെക്കൻ ലെബനനിൽ ആക്രമണം നടത്തി ഹിസ്ബുള്ള. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ട് ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ അതിർത്തി പ്രദേശമായ മനാരയ്ക്ക് എതിർവശത്തുള്ള തെക്കൻ ലെബനനിലെ ഒരു സൈനിക പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്. വടക്കൻ ഇസ്രായേലിലെ സഫേദിലും പരിസര പട്ടണങ്ങളിലും ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങൾക്ക് ശ്രമിച്ചെങ്കിലും ഇസ്രായേൽ വ്യോമപ്രതിരോധ സംവിധാനം എല്ലാം തകർത്തിരുന്നു.
കൊല്ലപ്പെട്ട സൈനികരിൽ ഒരാളുടെ പേര് 38 വയസ്സുള്ള സാർജന്റ് ഫസ്റ്റ് ക്ലാസ് മഹർ ഖതർ എന്നാണ്. 91-ാമത് “ഗലീലി” റീജിയണൽ ഡിവിഷനിലെ കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റിലെ ഹെവി മെഷിനറി ഓപ്പറേറ്ററാണ് അദ്ദേഹം. മജ്ദാൽ ഷംസിൽ നിന്നുള്ളയാളാണ് അദ്ദേഹം.
രണ്ടാമത്തെ സൈനികന്റെ പേര് പിന്നീട് പുറത്തുവിടുമെന്ന് സൈന്യം പറയുന്നു. അതേസമയം, മധ്യ ഇസ്രായേലിൽ നടന്ന ഇറാനിയൻ ക്ലസ്റ്റർ ബോംബ് ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്ന നിരവധി ഹിസ്ബുള്ള റോക്കറ്റ് ലോഞ്ചറുകൾ തെക്കൻ ലെബനനിൽ തകർത്തതായി ഐഡിഎഫ് അറിയിച്ചു.
