കൊച്ചി> മുക്കുപണ്ടത്തില്‍ ആടിയുലഞ്ഞ് കോട്ടയത്തെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനം. നൂറു കണക്കിന് ബ്രാഞ്ചുകൾ നിർത്തലിക്കിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. പണത്തോടുള്ള ആര്‍ത്തിമൂത്ത് വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം ഡിബഞ്ചറുകള്‍ (NCD) ഇറക്കി ജനങ്ങളുടെ കയ്യിലുള്ള പണമൊക്കെ സ്വന്തം കീശയിലാക്കി. കാലാവധി പൂര്‍ത്തിയായ NCD കളുടെ പണവും പലിശയും മടക്കിനല്കുവാന് ഇരട്ടിതുകയുടെ NCD കള്‍ വീണ്ടും വീണ്ടും ഇറക്കി. ശരിയായി പറഞ്ഞാല്‍ ഒരു മണിചെയിന്‍ മോഡല്‍ ബിസിനസ് ആയിരുന്നു കോട്ടയത്തെ NBFC നടത്തിയത്. ഇതിനിടയിൽ സ്വന്തം സ്ഥാപനത്തിൻ്റെ ഭൂരിഭാഗം ബ്രാഞ്ചുകളിലും ടൺ കണക്കിന് മൂക്കുപണ്ടം പണയം വച്ച് നിക്ഷേപകരുടെയും ഷെയർ ഹോൾഡേഴ്സിൻ്റെയും കോടികൾ കീശയിലാക്കി. ഈ മുക്കുപണ്ടങ്ങൾ വച്ച് കമ്പനിയുടെ റേറ്റിംഗ് ഉയർത്തി. ഷെഡ്യൂൾഡ് ബാങ്കുകളെ കബളിപ്പിച്ച് കോടികൾ കൈക്കലാക്കി.
സ്ഥാപന ഉടമ വലിയൊരു തുക കറന്‍സിയായി രഹസ്യസങ്കേതത്തില്‍ സൂക്ഷിക്കുന്നുണ്ടെന്നും സംശയിക്കുന്നു. ഇതിനെ ശരിവെക്കുന്ന ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. മുക്കുപണ്ട തട്ടിപ്പിന്റെ വാര്‍ത്തകള്‍ നല്കാതിരിക്കുവാന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് 50 ലക്ഷം രൂപ പണമായി നല്‍കിയെന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിരുന്നു. കൂടാതെ അടുത്തിടെ കൊമേഴ്സ്യല്‍ കെട്ടിടങ്ങള്‍ പണിയുവാന്‍ വന്‍ തോതില്‍ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് വിവരം. ഇതിനിടെ കമ്പനിയുടെ ഡയറക്ടര്‍ ബോഡില്‍ നിന്നും സ്ത്രീകളെ എല്ലാവരെയും ഒഴിവാക്കി. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കുടുംബാംഗങ്ങളെ സുരക്ഷിതമാക്കുവാനായിരുന്നു ഈ നടപടി. കൂടാതെ ഇദ്ദേഹത്തിന്റെ പല കമ്പനികളുടെയും പേരുകള്‍ മാറ്റുകയോ ട്രസ്റ്റിന്റെ കീഴില്‍ ആക്കുകയോ ചെയ്തിട്ടുണ്ട്. കമ്പനിയിലേക്ക് എത്തിയ ആയിരക്കണക്കിന് കോടികള്‍ നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ കമ്പനിക്കു പുറത്തെത്തിച്ച് സ്വകാര്യ സമ്പാദ്യമാക്കുകയും പിന്നീട് ഇവ ബിനാമി പേരുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുവേണ്ടി കൊല്ലത്തെ പ്രമുഖ കടയില്‍ നിന്നും കിലോകണക്കിന് മുക്കുപണ്ടം വാങ്ങി ഓരോ ബ്രാഞ്ചിലും തിരുകിക്കയറ്റി. മുമ്പ് ഈ സ്ഥാപനത്തില്‍ പണയം വെച്ചവരുടെ ഐഡി പ്രൂഫുകള്‍ അവരറിയാതെ ഉപയോഗിച്ചുകൊണ്ടായിരുന്നു മുക്കുപണ്ടങ്ങള്‍ പണയമായി വെച്ചത്. ഇത് സംബന്ധിച്ച് ചില മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. കിലോ കണക്കിന് മുക്കുപണ്ടങ്ങളാണ് ഓരോ ബ്രാഞ്ചിലുമുള്ളത്. ഇവ കമ്പനിയുടെ ആസ്തിയായി കാണിച്ചാണ് ഓരോ തവണയും ഡിബഞ്ചറുകള്‍ (NCD) ഇറക്കിയിരുന്നത്.
ഓരോ ഡിബഞ്ചര്‍ ഇഷ്യൂവിലൂടെയും ഒഴുകിയെത്തുന്ന കോടികള്‍ ബിസിനസ്സില്‍ മുടക്കി ലാഭം ഉണ്ടാക്കുവാന്‍ കോട്ടയത്തെ മുതലാളി തയ്യാറായിരുന്നില്ല. ആകെ ചെയ്തിരുന്നത് സ്വര്‍ണ്ണ പണയ ബിസിനസ് മാത്രമാണ്. കമ്പനിയിലേക്ക് എത്തിയ ആയിരക്കണക്കിന് കോടികള്‍ നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ കമ്പനിക്കു പുറത്തെത്തിച്ച് സ്വകാര്യ സമ്പാദ്യമാക്കുകയും പിന്നീട് ഇവ ബിനാമി പേരുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുവേണ്ടി കൊല്ലത്തെ പ്രമുഖ കടയില്‍ നിന്നും കിലോകണക്കിന് മുക്കുപണ്ടം വാങ്ങി ഓരോ ബ്രാഞ്ചിലും തിരുകിക്കയറ്റി. മുമ്പ് ഈ സ്ഥാപനത്തില്‍ പണയം വെച്ചവരുടെ ഐഡി പ്രൂഫുകള്‍ അവരറിയാതെ ഉപയോഗിച്ചുകൊണ്ടായിരുന്നു മുക്കുപണ്ടങ്ങള്‍ പണയമായി വെച്ചത്. ഇത് സംബന്ധിച്ച് ചില മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. കിലോ കണക്കിന് മുക്കുപണ്ടങ്ങളാണ് ഓരോ ബ്രാഞ്ചിലുമുള്ളത്. ഇവ കമ്പനിയുടെ ആസ്തിയായി കാണിച്ചാണ് ഓരോ തവണയും ഡിബഞ്ചറുകള്‍ (NCD) ഇറക്കിയിരുന്നത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ കമ്പനിയുടെ NCD കളില്‍ പണം നിക്ഷേപിക്കുവാന്‍ പലരും തയ്യാറാകുന്നില്ല. പരസ്യങ്ങള്‍ നല്‍കിയിട്ടും ഓരോ ഡിബഞ്ചര്‍ ഇഷ്യൂവിലും പ്രതീക്ഷിക്കുന്നതിന്റെ മുപ്പതു ശതമാനംപോലും ലക്ഷ്യം കൈവരിക്കുവാന്‍ ഇതുമൂലം കഴിഞ്ഞിരുന്നില്ല. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ NBFC. അധികം വൈകാതെ സ്ഥാപനങ്ങള്‍ നിര്‍ത്തുകയോ കൈമാറുകയോ ചെയ്യുമെന്നും കമ്പനിയുടമ തന്നെ പലരോടും പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ കമ്പനിയുടെ NCD കളില്‍ പണം നിക്ഷേപിക്കുവാന്‍ പലരും തയ്യാറാകുന്നില്ല. പരസ്യങ്ങള്‍ നല്‍കിയിട്ടും ഓരോ ഡിബഞ്ചര്‍ ഇഷ്യൂവിലും പ്രതീക്ഷിക്കുന്നതിന്റെ മുപ്പതു ശതമാനംപോലും ലക്ഷ്യം കൈവരിക്കുവാന്‍ ഇതുമൂലം കഴിഞ്ഞിരുന്നില്ല. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ NBFC. അധികം വൈകാതെ സ്ഥാപനങ്ങള്‍ നിര്‍ത്തുകയോ കൈമാറുകയോ ചെയ്യുമെന്നും കമ്പനിയുടമ തന്നെ പലരോടും പറഞ്ഞിരുന്നു. ബ്രാഞ്ചുകളിലുള്ള പണയ സ്വര്‍ണ്ണം വിറ്റ് നിക്ഷേപകരുടെ പണം നല്‍കുമെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇതെങ്ങനെ സാധിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ബ്രാഞ്ചുകളില്‍ ഇരിക്കുന്നതില്‍ ബഹുഭൂരിഭാഗവും കമ്പനി ഉടമ തന്നെ HO ഗോള്‍ഡ് എന്ന പേരില്‍ പണയം വെച്ച മുക്കുപണ്ടങ്ങളാണ്. പിന്നെയുള്ള ഒരു ചെറിയ ശതമാനം സ്വര്‍ണ്ണം, പണയം വെച്ചവര്‍ അറിയാതെ വില്‍ക്കണം. ഇതിലൂടെ 15 ശതമാനം നിക്ഷേപകരുടെപോലും പണം തിരികെ നല്കുവാന് കഴിയില്ലെന്ന് വ്യക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനി പൂട്ടിയാല്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടമാകും ഇതിലൂടെ ഉണ്ടാകുന്നത്.
ബ്രാഞ്ചുകളിലുള്ള പണയ സ്വര്‍ണ്ണം വിറ്റ് നിക്ഷേപകരുടെ പണം നല്‍കുമെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇതെങ്ങനെ സാധിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ബ്രാഞ്ചുകളില്‍ ഇരിക്കുന്നതില്‍ ബഹുഭൂരിഭാഗവും കമ്പനി ഉടമ തന്നെ HO ഗോള്‍ഡ് എന്ന പേരില്‍ പണയം വെച്ച മുക്കുപണ്ടങ്ങളാണ്. പിന്നെയുള്ള ഒരു ചെറിയ ശതമാനം സ്വര്‍ണ്ണം, പണയം വെച്ചവര്‍ അറിയാതെ വില്‍ക്കണം. ഇതിലൂടെ 15 ശതമാനം നിക്ഷേപകരുടെപോലും പണം തിരികെ നല്കുവാന് കഴിയില്ലെന്ന് വ്യക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനി പൂട്ടിയാല്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടമാകും ഇതിലൂടെ ഉണ്ടാകുന്നത്.
